അയൽവാസിയായ പെൺകുട്ടിയെ വശീകരിച്ച് ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് ഏഴു വർഷം പിഴയും
പത്തനംതിട്ട: അയൽവാസിയായ പെൺകുട്ടിയെ വശീകരിച്ച് ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട ജില്ല സെഷൻസ് കോടതി.ചിറ്റാർ മീൻകുഴി സ്വദേശിയായ ശാന്തി ഭവനിൽ കുട്ടൻ എന്ന സുജിത്തി (37) നെയാണ് ജഡ്ജ് എൻ.ഹരികുമാർ ശിക്ഷിച്ചത്.
പിഴ അടക്കാത്ത പക്ഷം ആറ് മാസം അധികം തടവ് ശിക്ഷ അനുഭവിക്കണം. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കോന്നി ഡിവൈ.എസ്.പി. ആയിരുന്ന കെ. ബൈജുകുമാര്‍ ആണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെക്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഹരികൃഷ്ണൻ ഹാജരായി.പ്രോസിക്യൂഷൻ നടപടികൾ കോർട്ട് ലെയ്സൺ ഓഫീസർ ആയ പോലീസ് സബ്ഇൻസ്പെക്ടർ രാജു.ടി ഏകോപിപ്പിച്ചു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ ആക്കി.
severe-punishment-and-fine-for-the-accused-in-the-rape-case
