കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു
പത്തനംതിട്ട : കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു. നിർമാണ കമ്പനിക്ക് 20 കോടി രൂപയിലധികം കുടിശ്ശിക വരുത്തിയതാണ് പ്രധാന കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിർമാണ സാമഗ്രികൾ വിതരണം ചെയ്ത കമ്പനികൾക്കുള്ള തുക മുടങ്ങുകയും തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതാണ് നിലവിലെ വികസന പ്രതിസന്ധിക്ക് കാരണം.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) വഴി അനുവദിച്ച 352 കോടി രൂപ ചെലവഴിച്ചാണ് ഈ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.
നിലവിലെ പ്രതിസന്ധി മൂലം മിക്ക പ്രധാന പദ്ധതികളുടെ നിർമാണം പൂർണമായി മുടങ്ങി.250 കിടക്കകളുള്ള ഏഴു നില ആശുപത്രി ,കെട്ടിടംജീവനക്കാർക്കും ഡോക്ടർമാർക്കുമായുള്ള 11 നില ഫ്ലാറ്റ് സമുച്ചയങ്ങൾ,ആധുനിക ഓഡിറ്റോറിയം ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ.
രാജസ്ഥാൻ ആസ്ഥാനമായുള്ള ജാതൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ (HLL) വഴി ഈ കരാർ ഏറ്റെടുത്ത് നടത്തിയിരുന്നത്. ഒരു വശത്ത് അക്കാദമിക് ബ്ലോക്കുകളുടെയും ചില ക്വാർട്ടേഴ്സുകളുടെയും ഉദ്ഘാടനങ്ങൾ നടക്കുമ്പോഴും, ആശുപത്രിയുടെ പ്രധാന വിപുലീകരണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക പ്രതിസന്ധി കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്
The second phase development activities of Konni Government Medical College have completely ground to a halt
