പന്തളത്തെ ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ഭീതിയിൽ;കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ നഗരസഭാ കടമുറികളാണ് തലയ്ക്ക് മുകളിൽ തകർന്നുവീഴാറായി ഭീഷണി ഉയർത്തുന്നത്

പന്തളത്തെ ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ഭീതിയിൽ;കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ നഗരസഭാ കടമുറികളാണ് തലയ്ക്ക് മുകളിൽ തകർന്നുവീഴാറായി ഭീഷണി ഉയർത്തുന്നത്
Jan 26, 2026 12:36 PM | By Editor


പന്തളത്തെ ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ഭീതിയിൽ;കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ നഗരസഭാ കടമുറികളാണ് തലയ്ക്ക് മുകളിൽ തകർന്നുവീഴാറായി ഭീഷണി ഉയർത്തുന്നത് 


പന്തളം : ബസ് സ്റ്റാൻഡിലേക്ക് കയറാൻ യാത്രക്കാർക്കും പുറത്ത് വഴിയരികിൽ വാഹനമിട്ട് ഓട്ടംകാത്തുകിടക്കാൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഭയമാണ്. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ നഗരസഭാ കടമുറികളാണ് തലയ്ക്ക് മുകളിൽ തകർന്നുവീഴാറായി ഭീഷണി ഉയർത്തുന്നത്. പഞ്ചായത്തായിരുന്ന കാലത്ത് വർഷങ്ങൾക്കുമുൻപ് പണിത കെട്ടിടമാണ് അൺഫിറ്റായിട്ടും പൊളിച്ചുനീക്കാതെ ഇപ്പോഴും വാടകയ്ക്ക് നൽകി പണമുണ്ടാക്കുന്നത്.


നഗരസഭാ കെട്ടിടത്തിന്റെ മുകളിലുള്ള സിമന്റ് കൈവരി ഏതു നിമിഷവും തകർന്നുവീഴാം. കടകൾ വാടകയ്ക്ക് നൽകുന്നതല്ലാതെ പണി കഴിഞ്ഞശേഷം ഇന്നേവരെ പുനരുദ്ധാരണമൊന്നും നടക്കാത്ത കെട്ടിടമാണിത്. കെട്ടിടത്തിന് മുകളിലെ കൈവരിയിൽ മരം കിളിർത്ത് വിണ്ടുകീറി നിലംപൊത്താവുന്ന അവസ്ഥയിലാണ്. താഴെ ഓട്ടോറിക്ഷയുടെ പാർക്കിങ് സ്ഥലവും നടപ്പാതയുമാണുള്ളത്. ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്ത് മുകളിൽനിന്നു വലിയ സിമന്റുപാളി മുമ്പ് അടർന്നുവീണെങ്കിലും താഴെ ആളുകളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.


പണം പിരിക്കാൻ കാണിക്കുന്ന ശുഷ്‌കാന്തി കെട്ടിടം പുതുക്കിപ്പണിയാൻകൂടി കാണിച്ചാൽ ആളുകൾക്ക് പേടിക്കാതെ കഴിയാമെന്നാണ് യാത്രക്കാരുടെ പക്ഷം. വാടക കുടിശ്ശിക അടയ്ക്കാത്തതിന്റെയും കരാർ പുതുക്കാത്തതിന്റെയും പേരിൽ കടമുറികൾ നഗരസഭാ അധികാരികൾ പൂട്ടിയിട്ടിരുന്നു. യഥാസമയത്ത് ജീവനക്കാർ ചെയ്യേണ്ട ജോലി കൃത്യമായി ചെയ്യാത്തതിനാൽ നഗരസഭയ്ക്ക് പിരിച്ചെടുക്കാനുള്ളത് വലിയ തുകയായിരുന്നു. ജീർണാവസ്ഥയിലായ കമ്യൂണിറ്റി ഹാൾ 2018-ൽ പൊളിച്ചുനീക്കിയിരുന്നു. എൻജിനിയറിങ് വിഭാഗം അൺഫിറ്റ് സർട്ടിഫിക്കറ്റ്‌ നൽകി മൂന്ന് വർഷത്തിനുശേഷമായിരുന്നു നടപടി. കെട്ടിടത്തിന്റെ ചോർച്ചകാരണം പല വ്യാപാരികളും മുകളിൽ ഷീറ്റ് വിരിച്ചിരിക്കുകയാണ്.


1988-ൽ പണിത കമ്യൂണിറ്റിഹാളിന് താഴ്ഭാഗത്തുള്ളതാണ് കുറച്ച് കടമുറികൾ ബാക്കിയുള്ളവയ്ക്ക് അതിലും പഴക്കമുണ്ട്. കമ്യൂണിറ്റിഹാളും പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഷോപ്പിങ്‌ കോംപ്ലക്‌സ് പണിയുവാൻ പഞ്ചായത്തായിരുന്ന കാലം മുതൽ ബജറ്റിൽ പണം വകയിരുത്തിത്തുടങ്ങിയതാണ്. ഇതുവരെ ഇതിനുള്ള പ്രാരംഭ നടപടികൾപോലും ആയിട്ടില്ല. ഇതിനുള്ളിൽ പ്രവർത്തിക്കുന്ന പന്തളം നഗരസഭയുടെ ലൈബ്രറി അടുത്തിടെ ബി.എസ്.എൻ.എൽ. എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.


pandalam

Related Stories
കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി  നൽകണം; അഡ്വ.എ. സുരേഷ് കുമാർ

Apr 17, 2026 03:50 PM

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ് കുമാർ

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ്...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

Apr 17, 2026 01:56 PM

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു....

Read More >>
 കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Apr 17, 2026 11:29 AM

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി...

Read More >>
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

Apr 17, 2026 11:24 AM

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി...

Read More >>
വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

Apr 16, 2026 02:16 PM

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം...

Read More >>
തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

Apr 15, 2026 03:54 PM

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ...

Read More >>
Top Stories