തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
അടൂർ : അടൂർ പള്ളിക്കൽ വില്ലേജിൽ ആനയടി പി ഓയിൽ ചെറുകുന്ന് എന്ന സ്ഥലത്ത് ലിസി ഭവനിൽ കെ എ എബ്രഹാം ഭാര്യ 65 വയസ്സുള്ള ലിസി എന്ന ആളെയാണ് മകനും മരുമകളും ചേർന്ന് തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും അമേരിക്കയിലും ജോലി ചെയ്തു വരികയായിരുന്നു നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺമക്കളാണ് . മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലും ഇളയ മക്കളായ ജോറിനും ഭാര്യ ഷൈനിയും, ഐറിനും ഭാര്യ രാജിയും ഇടുക്കിയിലാണ് താമസിക്കുന്നത് രണ്ടാമത്തെ മകനായ ജോറിനും ടിയാന്റെ ഭാര്യ ഷൈനിയുമാണ് പരാതിക്കാരിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത് ആ സമയത്ത് ഇളയ മകനായ ഐറിനും ഭാര്യയും അവരുടെ മകനും വീട്ടിൽ ഉണ്ടായിരുന്നു. അവർ മറ്റൊരു മുറിയിലായിരുന്നു.പരാതിക്കാരിയുടെ റൂമിലെത്തിയ പ്രതികൾ പ്രതികളുടെ മക്കളുടെ പേരിൽ വീടും സ്വത്തും എഴുതിക്കൊടുക്കണം എന്ന് പറഞ്ഞു തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു ഭയന്നുപോയ ആവലാതിക്കാരി വസ്തുവക എഴുതിക്കൊടുക്കാം എന്ന് പറഞ്ഞ സമയം അടുക്കള ഭാഗത്തേക്ക് തോക്കുകളുമായി പോകുകയും ചെയ്തു . ഇളയ മകൻ ഐറിൻ പോലീസിനെ വിളിച്ചത് അനുസരിച്ച് പോലീസ് എത്തി ജെറിനെ കൂട്ടിക്കൊണ്ടു പോയെങ്കിലും തോക്കുകൾ കിട്ടിയിരുന്നില്ല തുടർന്ന് ലിസിയുടെ മൊഴി പ്രകാരം അടൂർ പോലീസ്സബ് ഇൻസ്പെക്ടർ സുനിൽകുമാർ ഡി മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോക്കുകൾ കണ്ടെത്തിയിട്ടുള്ളതുംആണ്. ടി കേസിലേക്ക് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി ലിസി ഭവനിൽ ജോറി വർഗീസ്Age 48 നെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ച് വരുന്നു
arrest