അജ്മൽ ബിസ്മിക്കെതിരെ പത്തനംതിട്ട ഉപഭോക്‌തൃ കോടതിവിധി
പത്തനംതിട്ട: വാങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രവർത്തനരഹിതമായ എയർ കണ്ടീഷണറിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്താവിന് തിരികെ നൽകാൻ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പന്തളം സ്വദേശിനി നിഷ ഷിയാക്ക് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്. 2026 ജൂൺ 11-നാണ് കേസിൽ അന്തിമ ഉത്തരവുണ്ടായത്.
എസിയുടെ വിലയായ 36,100 രൂപ എതിർകക്ഷികളായ തിരുവല്ല ബിസ്മി കണക്ട് ലിമിറ്റഡ് മാനേജർ (ഡീലർ), കൊച്ചി കാരിയർ എയർകണ്ടീഷണറിംഗ് ആൻഡ് റെഫ്രിജറേഷൻ ലിമിറ്റഡ് മാനേജർ (ഉൽപ്പാദകർ) എന്നിവർ സംയുക്തമായി പരാതിക്കാരിക്ക് നൽകണം.
ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്കും സേവനത്തിലെ പോരായ്മകൾക്കും പരിഹാരമായി 10,000 രൂപ നഷ്ടപരിഹാരവും, നിയമനടപടികൾക്കായി ചെലവായ 10,000 രൂപ കോടതിച്ചെലവായും നൽകാനും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് വി. കുറുപ്പ് ഹാജരായി.
court order
