പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന ആക്രമണം രൂക്ഷം. കോന്നി, റാന്നി, മലയാലപ്പുഴ, കൊന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിവെച്ചിരിക്കുന്നത്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധത്തിലാണ്.
കോന്നി, റാന്നി, മലയാലപ്പുഴ, കൊന്നപ്പുഴ പ്രദേശങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചു. വർഷങ്ങളായുള്ള തങ്ങളുടെ അധ്വാനമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സോളാർ വേലികളും കിടങ്ങുകളും തകർത്താണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വനംവകുപ്പ് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യജീവി ആക്രമണത്തിന് ഇരയാകുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുക, വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുക എന്നും ഇവർ പറയുന്നു.
Pathanamthitta elephant attack
