ദുരിതമുഖത്തിൽ മല്ലപ്പള്ളി
മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ പ്രളയദുരിതം തുടങ്ങിയിട്ട് 3 ദിവസത്തിലേറെയായി .ബസ് സ്റ്റാൻഡുകളും പ്രധാന റോഡുകളും ശനിയാഴ്ച രാവിലെ മുതൽ വെള്ളത്തിനടിയിയിൽ ആയിരുന്നു .കോട്ടയം-കോഴഞ്ചേരി കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് കോട്ടയം-മല്ലപ്പള്ളി മാത്രമായി ചുരുങ്ങി.മല്ലപ്പള്ളിയിലും നിന്നും കോഴഞ്ചേരിക്ക് ബസ് ഉണ്ടായിരുന്നതും ഇല്ല .ഇന്ന് മുതൽ ആണ് കോഴഞ്ചേരിക്ക് ബസ് ഓടി തുടങ്ങിയത് .
പായിപ്പാട് വഴി തിരുവല്ലയ്ക്ക് മാത്രമാണ് വണ്ടിയുണ്ടായിരുന്നത് . ഞായറാഴ്ച വെള്ളമിറങ്ങാൻ തുടങ്ങിയെങ്കിലും തിങ്കളാഴ്ച വീണ്ടും കയറുകയായിരുന്നു.ഇന്ന് മുതൽ ആണ് കോഴഞ്ചേരിക്ക് ബസ് ഓടി തുടങ്ങിയത്
വീടുകളും കടകളും ആരാധനാലയങ്ങളും ഒക്കെ കഴുകി വൃത്തിയാക്കാൻ ഇറങ്ങിയവർ അതോടെ പണി മതിയാക്കി മടങ്ങി. കോട്ടാങ്ങൽ, മുരണി, പുല്ലുകുത്തി, പരിയാരം, ദേവൻകര, കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകൾ മൂന്ന് ദിവസമായി വെള്ളത്തിലായിരുന്നു . റോഡിൽ വെള്ളമുള്ളടത്തെല്ലാം കെ.എസ്.ഇ.ബി. വൈദ്യുതി വിതരണം നിർത്തിവയ്ക്കുകയും ചെയ്തു .
ശനിയാഴ്ച രാവിലെ മുതൽ മല്ലപ്പള്ളി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. മല്ലപ്പള്ളി സെൻട്രൽ ബസ് സ്റ്റാൻഡ് പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു . ടൗണിലെ നൂറിലധികം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത് . കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളത്.
അടിയന്തിര സഹായങ്ങൾക്കായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം.
Mallappally in the face of adversity


