പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. . പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തച്ചടിയിൽ വീട്ടിൽ മഹേന്ദ്രൻ (44)നെ ആണ് കോടതി ശിക്ഷിച്ചത്. പെരുമ്പുളിക്കൽ എസ്.വി.എല്‍.പി സ്കൂളിന് മുന്‍പില്‍ വെച്ചാണ് ഇയാള്‍ പിതാവിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ പ്രതിയായ മകൻ പിതാവിനെ ടാര്‍ റോഡിലിട്ട് വലിക്കുകയും കഴുത്തില്‍ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പ്രായമായ മാതാപിതാക്കളെ ഇയാൾ സംരക്ഷിച്ചിരുന്നില്ല എന്നുള്ള ആക്ഷേപവും ഇയാൾക്കെതിരെ ഉണ്ട് . പന്തളം എസ്.ഐ കെ.ബി അജിയാണ് കേസില്‍ അന്വേഷണം നടത്തിയത്.
The court sentenced the accused, who attempted to murder his father by stomping on his neck, to rigorous imprisonment and a fine


