ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്
Apr 16, 2025 12:53 PM | By Editor


ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ പരിവാഹൻ ഇ ചെലാൻ എന്നപേരിൽ, ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ കരുതിയിരിക്കണമെന്ന് ജില്ലാ പോലീസ്. വാട്സാപ്പിലോ ഇ മെയിൽ ആയോ എസ് എം എസ് ആയോ ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ വരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമാനുസൃതം എന്ന് തോന്നുന്ന തരത്തിലുള്ള പോലീസ്, മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ ലോഗോകളും മറ്റും ഇതിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇത്തരം സന്ദേശങ്ങളിൽ ലിങ്കുകളോ സ്ക്രീൻഷെയറിങ് ആപ്ലിക്കേഷനുകളോ ചേർത്തിട്ടുമുണ്ടാവും. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ,സ്ക്രീൻഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയൊ ചെയ്യുന്നതോടെ, ഇവരുടെ സൈറ്റുകളിൽ എത്തിപ്പെട്ട് തട്ടിപ്പിനിരയാവുകയാവും ഫലം. ഇത്തരം വ്യാജ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ്, സൈബർ തട്ടിപ്പുകൾക്ക് ഇരകളവാതെ ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

വാഹനങ്ങളുടെ പിഴക്കുടിശ്ശിക പരിശോധിക്കുന്നതിന് വേണ്ടി ഔദ്യോഗിക വെബ്സൈറ്റ് ആയ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കേണ്ടതാണ്. തട്ടിപ്പുകാർ അയച്ചുതരുന്ന ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യുകയോ, ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. പ്ലേസ്റ്റോർ പോലുള്ള വിശ്വാസയോഗ്യമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. ജനനത്തീയതി, പാൻ കാർഡ് ആധാർ കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഓ ടി പി, സി വി വി( എ ടി എം കാർഡ് വെരിഫിക്കേഷൻ വാല്യൂ ), എം പിൻ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുത്. ഇക്കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും സ്വയം സുരക്ഷിതരാവാൻ സാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരകളായാൽ ഉടൻതന്നെ 1930 എന്ന ടോൾ ഫ്രീ നമ്പരിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള പരാതികൾ സൈബർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അറിയിക്കേണ്ടതും, അവിടെ തുടർ നടപടികൾ കൈക്കൊള്ളുന്നതുമാണ്. പത്തനംതിട്ട ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പരി (9497961078) ലോ, മെയിൽ ഐ ഡി( [email protected] ) യിലോ ഇത്തരം പരാതികൾ അറിയിക്കാവുന്നതാണ്.



ജില്ലാ പോലീസ് മേധാവി,

പത്തനംതിട്ട : 15/04/2025


pathanamthitta police

Related Stories
ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

Feb 21, 2026 09:54 AM

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം...

Read More >>
ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

Feb 20, 2026 05:45 PM

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Feb 20, 2026 04:16 PM

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ...

Read More >>
ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു

Feb 20, 2026 01:00 PM

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ...

Read More >>
 ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Feb 20, 2026 12:44 PM

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്...

Read More >>
സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

Feb 20, 2026 12:03 PM

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി...

Read More >>
Top Stories