കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പതിനൊന്നുകാരി മരിച്ചു. മിസൈൽ അവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ചാണ് അപകടമുണ്ടായതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻകാരിയായ പെൺകുട്ടിയാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഖാദി സിയ മേഖലയിൽ, പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്ന വീടിന് മുകളിലാണ് മിസൈൽ ഭാഗങ്ങൾ വീണത്. പെൺകുട്ടിയുടെ രണ്ട് സഹോദരിമാർ അടക്കം നാലു പേർക്ക് പരിക്കേറ്റു. ചികിത്സയിൽ കഴിയുകയായിരുന്ന രണ്ട് സഹോദരിമാർ ആശുപത്രി വിട്ടു.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം തുടരുകയാണ്. സൗദിക്ക് നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തി. എന്നാൽ
ഒൻപത് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. കിഴക്കൻ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. ഡ്രോൺ തകർത്തു. എന്നാൽ അവശിഷ്ടങ്ങൾ വീണ് ചെറിയ തീപിപ്പിടുത്തമുണ്ടായി. തീ അണച്ചെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
iran-attack-kuwait
