പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു
പത്തനംതിട്ട : ആറന്മുള എഴിക്കാട് ഉന്നതിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നു.
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത അതേ പ്രദേശത്ത് 8 വയസ്സുള്ള പെൺകുട്ടിക്കാണ്
ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ
ഷിഗെല്ല രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ
ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ഷിഗെല്ല (Shigella) ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാരം അഥവാ ഷിഗെല്ലോസിസ് തടയാൻ പ്രധാനമായും വ്യക്തിശുചിത്വവും ആഹാരശുചിത്വവുമാണ് പാലിക്കേണ്ടത്.
ഇതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:
കൈകൾ കഴുകുക: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുൻപും, ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും, ടോയ്‌ലെറ്റിൽ പോയതിന് ശേഷവും കൈകൾ വൃത്തിയാക്കണം.
ആഹാരശുചിത്വം: പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. വെള്ളം തിളപ്പിച്ചു കുടിക്കാൻ ശ്രദ്ധിക്കുക.
പരിസര ശുചിത്വം: ഈച്ചകൾ മുഖേന രോഗം പകരാൻ സാധ്യതയുള്ളതിനാൽ, ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
രോഗലക്ഷണങ്ങളുള്ളവർ ശ്രദ്ധിക്കുക: വയറിളക്കം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കരുത്. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകി അണുവിമുക്തമാക്കുക.
ഡോക്ടറുടെ നിർദ്ദേശം: രക്തം കലർന്ന വയറിളക്കം, കടുത്ത പനി, വയറുവേദന എന്നിവ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക
Shigella Scare Again in Aranmula






